റിയാദ്: ഗതാഗത നിയമലംഘനത്തിന് പിഴകൾ അടക്കാനുള്ളവർക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശ പ്രകാരമാണ് ഈ ആനുകൂല്യം.
2024 ഏപ്രിൽ 18ന് മുൻപ് രേഖപ്പെടുത്തിയ പിഴകൾക്കാണ് ഇളവ് അനുവദിക്കുക. ധനകാര്യ മന്ത്രാലയത്തിന്റെയും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെയും ഏകോപനത്തോടെ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ആറുമാസങ്ങൾക്കുള്ളിൽ തന്നെ ഉപയോക്‌താവ് തന്റെ പേരിലുള്ള പിഴകൾ അടച്ച് തീർക്കണം.
അതേസമയം, പൊതുസുരക്ഷയെ ബാധിക്കുന്ന പിഴകൾക്ക് ഈ ആനുകൂല്യം ബാധകമല്ല. ട്രാഫിക് സുരക്ഷാ ആവശ്യതകൾ കൈവരിക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും നിയമലംഘനങ്ങൾ നടത്തരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ