വെല്ലിങ്‌ടൺ: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്‌ഥാനോട് പുറത്തെടുത്ത പോരാട്ട വീര്യം ഇന്ത്യന്‍ വനിതകള്‍ക്ക് ആതിഥേയരായ ന്യൂസിലന്‍ഡിനെതിരെ ആവര്‍ത്തിക്കാനായില്ല. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഗ്രൂപ്പ് മൽസരത്തില്‍ 62 റണ്‍സിന്റെ കനത്ത പരാജയം. ഹാമില്‍ട്ടണില്‍ നടന്ന മൽസരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നിശ്‌ചിത 50 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്‌ടത്തില്‍ 260 റണ്‍സാണ് നേടിയത്.
താരതമ്യേന മികച്ച വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് മറുപടി ബാറ്റിങ്ങിൽ 46.4 ഓവറില്‍ 198 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. അര്‍ധസെഞ്ചുറിയും മൂന്നു വിക്കറ്റുകളുമായി ഓള്‍റൗണ്ട് പ്രകടനം കാഴ്‌ചവച്ച അമേലിയ ഖേറാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്ത്യന്‍ നിരയില്‍ 63 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 71 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറിനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 56 പന്തുകളില്‍ നിന്ന് 31 റണ്‍സ് നേടിയ നായിക മിതാലി രാജ്, 59 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 28 റണ്‍സ് നേടിയ ഓപ്പണര്‍ യസ്‌തിക ഭാട്യ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
Read Also: ഉത്തരാഖണ്ഡിൽ ബിജെപിക്ക് ഭരണ തുടർച്ച; ചരിത്രത്തിൽ ആദ്യം