ലഖ്‌നൗ: ഗംഗയിൽ സ്‌നാനം നടത്താതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മടങ്ങിയത് നദിയിലെ മാലിന്യത്തെക്കുറിച്ച് ബോധ്യമുള്ളതിനാലെന്ന് എസ്‌പി നേതാവ് അഖിലേഷ് യാദവ്. കോടികൾ ചിലവഴിച്ച് ഗംഗയുടെ ശുദ്ധീകരണം ബിജെപി നടത്തിയെങ്കിലും ഇപ്പോഴും നദിയിലെ മാലിന്യത്തിന്റെ തോത് എത്രയെന്ന് യോഗി ആദിത്യനാഥിന് അറിയാമെന്നും അതുകൊണ്ടാണ് ഗംഗയിൽ ഇറങ്ങാതിരുന്നതെന്നും അഖിലേഷ് യാദവ് കുറ്റപെടുത്തി.
നദിയുടെ ശുദ്ധീകരണത്തിനായി സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും, നദി ഇനിയും മാലിന്യ മുക്തമായിട്ടില്ലെന്ന് അഖിലേഷ് ചൂണ്ടികാട്ടി.
അതേസമയം, കാശവിശ്വനാഥ ഇടനാഴിയുടെ ഉൽഘാടനത്തിനായി വാരണാസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൽ പൂജ നടത്തുന്നതിന് മുൻപ് ഗംഗയിലെ ലളിത് ഘട്ടിൽ സ്‌നാനം നടത്തിയതിനെയും അഖിലേഷ് യാദവ് പരിഹസിച്ചിരുന്നു. ‘മോദിക്ക് ഇത് വളരെ നല്ലതാണ്. അവിടെ ഒരു മാസമല്ല, രണ്ടോ മൂന്നോ മാസം പോലും താമസിക്കാം. താമസിക്കാനുള്ള സ്‌ഥലമാണ് അവിടം . ആളുകൾ ബനാറസിൽ തങ്ങളുടെ അവസാന നാളുകൾ ചെലവഴിക്കുന്നു’- അഖിലേഷ് പറഞ്ഞു.
Read also: കോൺഗ്രസ് തയ്യാറെങ്കിൽ ടിഎംസി സഖ്യത്തിൽ ചേരാം; മമതാ ബാനർജി