ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇസ്‌ലാമിക് ലോകത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നെന്ന് പ്രമുഖ ബിജെപി നേതാവ് സ്വരൂപ് ശുക്ള. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ഇസ്‌ലാമുകളില്‍ നിന്ന് പിന്തുണയും, ഐഎസ്ഐയില്‍ നിന്ന് സംരക്ഷണവും ലഭിക്കുന്നുണ്ടെന്ന് ഇയാള്‍ ആരോപിച്ചു.
മുസ്‌ലിം പ്രീണനത്തിനും വോട്ടിനും വേണ്ടി അഖിലേഷ് നിസ്‌കാരം നടത്തുകയും, നോമ്പെടുക്കുകയും, വേണ്ടി വന്നാല്‍ മതം മാറുകയും ചെയ്യുമെന്ന് ശുക്ള ആരോപിച്ചു. മഹാത്‌മാഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്റു, മുഹമ്മദ് അലി ജിന്ന എന്നിവരുടെ പേരുകള്‍ അഖിലേഷ് യാദവ് ഒരുമിച്ച് പരാമര്‍ശിച്ചതിന് പിന്നാലെയാണ് ശുക്ളയുടെ ആരോപണം.
സർദാർ വല്ലഭായ് പട്ടേലിന്റെ 146ആം ജൻമവാര്‍ഷിക ദിനത്തില്‍, ഞായറാഴ്‌ച ഹര്‍ദോയിയില്‍ നടന്ന പൊതു സമ്മേളനത്തില്‍ വെച്ചായിരുന്നു അഖിലേഷ് യാദവിന്റെ പരാമര്‍ശം. ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ എന്ന പേരിലായിരുന്നു ഇവരെക്കുറിച്ച് അഖിലേഷ് സംസാരിച്ചത്. മുഹമ്മദലി ജിന്നയുടെ പേരാണ് ബിജെപി നേതാവിനെ പ്രകോപിതനാക്കിയത്.
Read Also: ആണവായുധങ്ങൾ പ്രയോഗിക്കാൻ ഭൂഗർഭ കേന്ദ്രങ്ങൾ സജ്‌ജമാക്കി ചൈന; റിപ്പോർട്