കൃഷിയിടത്തിലെ വെടിവെപ്പ്; നൈജീരിയയിൽ മരണം 110 ആയി

By Trainee Reporter, Malabar News
(കടപ്പാട്: ബിബിസി)
Ajwa Travels

അബുജ (നൈജീരിയ): നൈജീരിയയിൽ ശനിയാഴ്‌ച നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ബോകോ ഹറാം തീവ്രവാദികളുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.

കൃഷിസ്‌ഥലത്ത് വിളവെടുപ്പ് നടത്തുകയായിരുന്ന സ്‌ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ആക്രമണത്തിന് ഇരകളായത്. വിളവെടുപ്പ് നടന്നുകൊണ്ടിരിക്കെ മോട്ടോർ ബൈക്കുകളിൽ എത്തിയ ആക്രമി സംഘം ഇവർക്ക് നേരെ തുടർച്ചയായി വെടിവെക്കുകയായിരുന്നു. 43 പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീട് ഇത് 110 ആയി ഉയരുകയായിരുന്നു.

നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കുകൾ ഏറ്റിട്ടുണ്ടെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൃഷി സ്‌ഥലത്തുണ്ടായിരുന്ന സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. എന്നാൽ ഇതിൽ സ്‌ഥിരീകരണം ലഭിച്ചിട്ടില്ല.

Read also: ബ്രഹ്‌മപുത്ര നദിയിൽ ജലവൈദ്യുത നിലയം; ചൈനയുടെ പുതിയ പദ്ധതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE