ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടർക്കഥയാകുന്നു. ഡെൽഹിയിൽ 30കാരി കൂട്ടബലാൽസംഗത്തിന് ഇരയായി. വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. കേസിൽ റെയിൽവേ ഇലക്‌ട്രിക്കൽ മെയിന്റനൻസ് റൂമിൽ വെച്ചാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
ന്യൂഡെൽഹി റെയിൽവേ സ്‌റ്റേഷനിലെ എട്ടും ഒൻപതും പ്‌ളാറ്റ്‌ഫോമുകൾക്കിടയിലെ മെയിന്റനൻസ് റൂമിൽ അർധരാത്രിയോടെയാണ് യുവതി ബലാൽസംഗത്തിന് ഇരയായത്. അറസ്‌റ്റിലായ നാലുപേരും റെയിൽവേ ജീവനക്കാരാണ്. ഇവരിൽ ഒരാളുമായി യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഇയാളുടെ നിർദ്ദേശപ്രകാരം റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായിരുന്നു യുവതി.
തുടർന്ന് ഇയാൾ ബലമായി യുവതിയെ ബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നാലെ കൂട്ടാളികളും എത്തി. റെയിൽവേ പോലീസിലാണ് യുവതി ആദ്യം പരാതി നൽകിയത്. പിന്നീട് കേസ് ഡെൽഹി പോലീസിന് കൈമാറുകയായിരുന്നു.
Most Read: ബസ് സ്‌റ്റോപ്പിൽ ഒന്നിച്ചിരുന്ന വിദ്യാർഥികൾക്ക് നേരെ സദാചാരം; ഒരാൾ കസ്‌റ്റഡിയിൽ