മലപ്പുറം: ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ഒമ്പത് കിലോ 750 ഗ്രാം സ്വർണം പിടികൂടി. കവനൂരിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച അഞ്ചു കിലോ 800 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഉരുക്കു കേന്ദ്രത്തിൽ നിന്നാണ് ഇത്രയും സ്വർണം പിടിച്ചെടുത്തത്. കാവനൂർ എളിയപ്പറമ്പിലെ ഫസലു റഹ്‌മാന്റെ വീട്ടിൽ നിന്നും 850 ഗ്രാമും വെള്ളില സ്വദേശി അലവിയുടെ വീട്ടിൽ നിന്ന് ഒന്നര കിലോ സ്വർണവും പിടിച്ചെടുത്തു.
അലവിയുടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 62 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. കരിപ്പൂർ, കൊച്ചി വിമാനയാത്രക്കാരായ പോത്തൻ ഉനൈസ്, ഇസ്‌മായിൽ ഫൈസൽ എന്നിവരിൽ നിന്ന് ഒന്നരകിലോ സ്വർണവും പിടികൂടി. ഇവരടക്കം സ്വർണ ഇടപാടുകാരായ ഒമ്പത് പേരെ കൊച്ചി ഡിആർഐ ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു.
മുഹമ്മദ് മുസ്‌തഫ, മുഹമ്മദ് ശിഹാബുദ്ധീൻ, മുഹമ്മദ് അഷ്‌റഫ്, ആഷിഖ് അഷറഫ് അലി, വീരാൻ കുട്ടി, എന്നിവരാണ് അറസ്‌റ്റിലായ മറ്റുള്ളവർ. വിപണിയിൽ നാലുകോടി 75 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
Most Read: കേരളത്തെ സ്‌ത്രീ സൗഹൃദ സംസ്‌ഥാനമാക്കുക ലക്ഷ്യം; മന്ത്രി വീണാ ജോര്‍ജ്