കിളിയന്തറയിൽ കോവിഡ് പരിശോധന കേന്ദ്രം പൂട്ടി; യാത്രക്കാർ പ്രതിസന്ധിയിൽ

By Team Member, Malabar News
Covid Test Center In Kiliyanthara In Kannur Closed
Ajwa Travels

കണ്ണൂർ: കേരള-കർണാടക അതിർത്തി ചെക്ക്‌പോസ്‌റ്റായ കിളിയന്തറയിലെ ആർടിപിസിആർ പരിശോധന കേന്ദ്രം പൂട്ടി. അടച്ചിടൽ കാലത്ത് അതിർത്തി കടന്ന് എത്തുന്നവരെ പരിശോധിക്കാനും കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി സൗജന്യമായി ആർടിപിസിആറും ആന്റിജനും നടത്തിയ കേന്ദ്രമാണിത്. ഇത് പൂട്ടിയതോടെ നിലവിൽ ഉയർന്ന തുക നൽകി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സ്‌ഥിതിയിലാണ് ആളുകൾ.

കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഭീതി പരത്തുകയും, ജാഗ്രത നിർദ്ദേശവും, മുന്നറിയിപ്പും സർക്കാർ നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യാത്രക്കാർക്ക് ഏറെ ആശ്രയമായിരുന്ന പരിശോധന കേന്ദ്രം പൂട്ടികിടക്കുന്നത്. രണ്ടാഴ്‌ച മുൻപാണ് കേന്ദ്രത്തിലെ മുഴുവൻ ജീവനക്കാരെയും ഒഴിവാക്കിയത്.

മാക്കൂട്ടം-ചുരം പാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് 4 മാസമായി ആർടിപിസിആർ ടെസ്‌റ്റ് റിപ്പോർട് ആവശ്യമാണ്. 72 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. നിലവിൽ 450-500 രൂപയാണ് ആർടിപിസിആർ പരിശോധനക്ക് സ്വകാര്യ ലാബുകളിൽ ഈടാക്കുന്നത്. കിളിയന്തറയിൽ പരിശോധന സംവിധാനം ഉണ്ടായിരുന്നതിനാൽ അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ യാത്രക്കാർക്ക് ആർടിപിസിആർ നടത്താൻ സാധിക്കുമായിരുന്നു. എന്നാൽ ഇത് പൂട്ടിയതോടെ സ്‌ഥിരം യാത്രക്കാരും വിദ്യാർഥികളും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

Read also: ഒമൈക്രോണിനെതിരെ സ്‌പുട്നിക് വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE