ന്യൂഡെൽഹി: ഉത്തർ പ്രദേശിൽ അറസ്‌റ്റിലായ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനോട് രാജ്യത്തെ ജുഡീഷ്യറി കാണിക്കുന്നത് ക്രിമിനൽ കുറ്റത്തിന് തുല്യമായ അനാസ്‌ഥ ആണെന്ന് മാദ്ധ്യമ പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ. ആരോഗ്യ നില വഷളായി കിടപ്പിലായ മാതാവിനെ കാണാൻ സിദ്ദീഖിന് ഇടക്കാല ജാമ്യം തേടി കേരളാ പത്രപ്രവർത്തക യൂണിയൻ ഹരജി നൽകിയെന്ന വാർത്ത ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രസ്‌താവന.
“ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട് ചെയ്യാൻ പോയ മാദ്ധ്യമ പ്രവർത്തകൻ ഇപ്പോഴും ജയിലിൽ കഴിയുന്നു എന്നത് പൗര സ്വാതന്ത്ര്യത്തോടുള്ള നമ്മുടെ നീതിന്യായ വ്യവസ്‌ഥയുടെ അനാസ്‌ഥ വെളിപ്പെടുത്തുന്നതാണ്, ക്രിമിനൽ കുറ്റത്തിന് തുല്യമായ അനാസ്‌ഥയാണ്,”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.
It is a measure of the insensitivity of our judiciary towards civil liberties that this journalist who went to cover the brutal rape and murder of the Hathras dalit girl is still in jail! It’s criminal indifference pic.twitter.com/suyBPtzvPH
— Prashant Bhushan (@pbhushan1) February 3, 2021
ഹത്രസിൽ 17കാരി ക്രൂരമായി കൂട്ട ബലാൽസംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌ത സംഭവം റിപ്പോർട് ചെയ്യാൻ പോകവെ 2020 ഒക്‌ടോബർ 5നാണ് യുപി പോലീസ് സിദ്ദീഖ് കാപ്പനെ അറസ്‌റ്റ് ചെയ്‌ത് തടവിലാക്കിയത്.
ഹത്രസ് സംഭവത്തിന്റെ മറവില്‍ ജാതി കലാപം സൃഷ്‌ടിക്കാൻ ഗൂഢാലോചന നടത്തി എന്നാണ് സിദ്ദിഖ് കാപ്പന് എതിരെയുള്ള യുപി പോലീസിന്റെ ആരോപണം. സിദ്ദിഖ് കാപ്പന്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ അല്ലെന്നും പോപുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറി ആണെന്നും പോലീസ് ആരോപിക്കുന്നു.
ദിവസങ്ങൾക്ക് മുൻപ് ആരോഗ്യനില മോശമായി കിടപ്പിലായ മാതാവിനെ കാണാൻ സിദ്ദീഖ് കാപ്പന് 5 ദിവസം ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മാതാവിന്റെ നിലവിലെ ആരോഗ്യ സ്‌ഥിതി വ്യക്‌തമാക്കുന്ന മെഡിക്കൽ റിപ്പോർട് സുപ്രീം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
Also Read: വിട്ടുവീഴ്‌ച വേണ്ട; സ്‌കൂൾ ഫീസ് മുടങ്ങിയാലും പഠനം ഉറപ്പാക്കണം; ഗുജറാത്ത് ഹൈക്കോടതി