ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭയിൽ അംഗങ്ങളായ പുതിയ മന്ത്രിമാർക്ക് ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാദ്ധ്യമങ്ങളോടുള്ള അനാവശ്യ പ്രതികരണം ഒഴിവാക്കണമെന്നാണ് പ്രധാന ഉപദേശം. സ്‌ഥാനം നഷ്‌ടമായ മന്ത്രിമാരെയും മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി പരാമർശിച്ചു.
ഒഴിവാക്കപ്പെട്ട മന്ത്രിമാരുടെ സേവനങ്ങളെ പ്രകീർത്തിച്ച മോദി മുൻ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്താനും അവരിൽ നിന്ന് ആവശ്യമായ ഉപദേശങ്ങൾ സ്വീകരിക്കാനും പുതിയ മന്ത്രിമാർക്ക് നിർദ്ദേശം നൽകി.
പുനഃസംഘടനയുടെ ഭാഗമായി 12 മന്ത്രിമാരെയാണ് ഒഴിവാക്കിയത്. ആരോഗ്യമന്ത്രി ഹർഷവർധൻ, പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ എന്നിവരാണ് സ്‌ഥാനം നഷ്‌ടമായവരിൽ പ്രമുഖർ.
2022ൽ ഏഴ് സംസ്‌ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മന്ത്രിസഭാ പുനഃസംഘടന ഇത്രയും വിപുലമായി നടത്തിയത്. ഈ സംസ്‌ഥാനങ്ങളിൽ നിന്നുളള മന്ത്രിമാരാണ് മന്ത്രിസഭയിൽ ഇടംപിടിച്ചവരിൽ കൂടുതലും.
Read Also: യുപി തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും മൽസരിക്കുമെന്ന് ഭീം ആര്‍മി