ഡെൽഹി: അധ്യാപക നിയമനത്തിന് അഴിമതി നടത്തിയതിന് പത്ത് വർഷം ശിക്ഷിക്കപ്പെട്ട മുൻ ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാല ജയിൽ മോചിതനായി. കോവിഡ് സാഹചര്യത്തിൽ 2020 മാർച്ച് 26ന് ഓംപ്രകാശ ചൗതാലയ്‌ക്ക് അടിയന്തര പരോൾ അനുവദിച്ചിരുന്നു. പരോളിലായിരുന്ന ചൗതാല നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തിഹാർ ജയിലിലെത്തിയിരുന്നു.
കോവിഡ് പശ്‌ചാത്തലത്തിൽ ജയിൽ തിങ്ങി നിറയുന്നത് ഒഴിവാക്കാനായി പത്ത് വർഷം ശിക്ഷിക്കപ്പെട്ട തടവുകാർ ഒമ്പതര വർഷം പൂർത്തിയാക്കിയെങ്കിൽ അവരെ വിട്ടയക്കാൻ ഡെൽഹി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഒമ്പത് വർഷവും ഒമ്പത് മാസത്തേയും ശിക്ഷ അനുഭവിച്ചിട്ടാണ് ഓംപ്രകാശ് ചൗതാല ജയിൽ മോചിതനായിരിക്കുന്നത്.
2013ലാണ് 3206 അധ്യാപകരെ അനധികൃതമായി നിയമിച്ച കേസിൽ ഭാരതീയ ലോക് ദൾ നേതാവും ഹരിയാന മുഖ്യമന്ത്രിയും ആയിരുന്ന ഓംപ്രകാശ് ചൗതാല, മകൻ അജയ് ചൗതാല, ഐഎഎസ് ഉദ്യേഗസ്ഥൻ ഉൾപ്പെടെ 53 പേരെ സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചത്.
Kerala News: പോലീസുകാരെ നിർബന്ധിച്ച് സല്യൂട്ട് അടുപ്പിക്കുന്നു; തൃശൂർ മേയർക്കെതിരെ പരാതി