കണ്ണൂർ : ജില്ലയിലെ കീഴല്ലൂർ പഞ്ചായത്തിലെ വെള്ളിയാംപറമ്പിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് സമീപത്തെ 30 ഏക്കറോളം സ്‌ഥലത്തേക്കു തീ പടർന്നു. കുറ്റിക്കാടുകളിലും പുല്ലിലുമാണ് ആദ്യം തീപിടുത്തം ഉണ്ടായത്. തുടർന്ന് ഇത് സമീപ പ്രദേശത്തേക്ക് വ്യാപിക്കുകയായിരുന്നു.
കീഴല്ലൂർ പഞ്ചായത്തിലെ 10, 11 വാർഡുകളിലെ കണ്ണൂർ വിമാനത്താവളത്തിന്റെ പരിധിയിൽ വരുന്ന സ്‌ഥലത്താണ് ആദ്യം തീപിടിച്ചത്. തീ വ്യാപിച്ചതോടെ അഗ്‌നിരക്ഷാ സേന ഏറെ പണിപ്പെട്ടാണ് തീയണച്ചത്. മട്ടന്നൂർ അഗ്‌നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്‌റ്റന്റ് സ്‌റ്റേഷൻ ഓഫിസർമാരായ പികെ ജയരാജൻ, പിപി രാജീവൻ എന്നിവരാണ് തീയണക്കുന്നതിന് നേതൃത്വം നൽകിയത്.
ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ വി പ്രദീഷ്, പി രവീന്ദ്രൻ, കെപിപി ബാലൻ, കെ രജ്‌ഞിത്ത്, എം കിഷോർ, എഎം അഖിൽ, ഹോംഗാർഡ് കെ ജയപ്രകാശ്, സിവിൽ ഡിഫൻസ് വോളന്റിയർമാരായ കെ ആകാശ്, ഷിജിത്ത് മാവില, സിപി അനിൽ കുമാർ, മുഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Read also : പീഡന കേസിലെ പ്രതിക്കെതിരെ വീണ്ടും പോക്‌സോ കേസ്