ഫിഷറീസ് മേഖലയെ സ്വകാര്യവൽകരിക്കില്ല; ലോക്‌സഭയില്‍ മന്ത്രി

By News Bureau, Malabar News
Parshottam Rupala-Fisheries sector
കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല
Ajwa Travels

ന്യൂഡെൽഹി: ഫിഷറീസ് മേഖലയെ സ്വകാര്യവൽകരിക്കാനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാരിനില്ലെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാല ലോക്‌സഭയിൽ പറഞ്ഞു. ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ഭൗമ ശാസ്‌ത്ര മന്ത്രാലയത്തിൽ നിന്നും ഫിഷറീസ് മന്ത്രാലയത്തിന് ലഭ്യമാകുന്ന വിവരങ്ങൾ ഇന്ത്യയുടെ ബ്ളൂ ഇക്കോണമി-2021 (NPIBE 2021)യുടെ കരട് ദേശീയനയം പ്രകാരം പരിഗണനയിൽ ആണെന്നും മന്ത്രി അറിയിച്ചു.

അതേസമയം എൽഇഡി ലൈറ്റ് ഉപയോഗിച്ചുള്ള മീൻ പിടിത്തം, പെയർ/ബുൾ ട്രോളിങ് എന്നിവയുൾപ്പടെയുള്ള വിനാശകരമായ മൽസ്യബന്ധന രീതികൾ നിരോധിക്കുന്നതിന് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ തീരദേശ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കാലാകാലങ്ങളിൽ കേന്ദ്രസർക്കാർ ഉപദേശം നൽകിവരുന്നതായും മന്ത്രി മറുപടിയിൽ വ്യക്‌തമാക്കി.

ഇതോടൊപ്പം മൽസ്യ മേഖലയുടെ വികസനത്തിനായി നടപ്പിലാക്കിവരുന്ന നയങ്ങളുടെയും പദ്ധതികളുടെയും വിശദവിവരങ്ങളും മന്ത്രി നൽകിയിട്ടുണ്ട്.

Most Read: ‘കൃത്യമായ കണക്കില്ല’; കർഷകർക്ക് നഷ്‌ട പരിഹാരം നൽകില്ലെന്ന് കൃഷി മന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE