തിരുവനന്തപുരം: ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ താൽകാലികമായി പിൻമാറുന്നു. ജീവനക്കാർക്കൊപ്പം ഭരണാനുകൂല സംഘടനകളുടെയും പ്രതിഷേധം കണക്കിൽ എടുത്താണ് ‘സാലറി കട്ട്’ ഒഴിവാക്കാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിൽ മാത്രം വീണ്ടും നടപ്പിലാക്കും.
Also Read: പെൻഷൻ പരിഷ്‌ക്കരണം; പ്രതിഷേധവുമായി ഇടത് സംഘടനകൾ
ശമ്പളം പിടിക്കൽ തുടർന്നാൽ പണിമുടക്ക് ആരംഭിക്കാൻ പ്രതിപക്ഷ സംഘടനകൾ തീരുമാനിച്ചിരുന്നു. കോടതിയെ സമീപിക്കാനും ആലോചന ഉണ്ടായിരുന്നു. ഇത്തരം നീക്കങ്ങൾ സർക്കാരിന് തിരിച്ചടിയാകും എന്ന് വിലയിരുത്തിയതോടെയാണ് സാലറി കട്ട് തൽക്കാലത്തേക്ക് നിർത്തി വെച്ചത്.