പെരിങ്ങോം: ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവ് കോളനി നിവാസികൾക്ക് പട്ടയം ലഭിച്ചു. 11 പട്ടിക വർഗ കുടുംബങ്ങൾക്കാണ് പെരിങ്ങോം ഗവ.ഐടിഐക്ക് സമീപം 10 സെന്റ് ഭൂമി വീതം പതിച്ചു നൽകി പട്ടയങ്ങൾ വിതരണം ചെയ്‌തത്. മൂന്നു ഭാഗവും കർണാടക വനത്തോടു ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ആറാട്ടുകടവ് കോളനി. മൂന്ന് വർഷം മുൻപ് ഈ കോളനിയിലെ ഒരാൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അന്ന് മുതലുള്ള കോളനി നിവാസികളുടെ ആവശ്യമാണ് ഇന്ന് യാഥാർഥ്യമായിരിക്കുന്നത്. കളക്‌ടർ ഉൾപ്പടെ ഇടപെട്ടിട്ടാണ് ഇവർക്ക് പട്ടയം അനുവദിച്ചത്. പട്ടയം ലഭിച്ച 11 കുടുംബങ്ങളെയും സ്‌ഥലത്ത് എത്തിച്ച് സ്‌ഥലം അളന്നു നൽകുകയും ചെയ്‌തു. ചടങ്ങ് ടിഐ മധുസൂദനൻ എംഎൽഎ ഉൽഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട് വിഎം ഉണ്ണികൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.
Also Read: ദത്ത് വിവാദം; ശിശുക്ഷേമ സമിതിക്ക് വീഴ്‌ചയുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് പി സതീദേവി