ബെംഗളൂരു: യുദ്ധ പശ്‌ചാത്തലത്തിൽ യുക്രൈനിൽ നിന്നും പഠനം മുടങ്ങി മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളേജുകളിൽ പഠനം പൂർത്തിയാക്കാൻ സൗകര്യം ഒരുക്കും. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി കേന്ദ്ര സർക്കാരുമായി സഹകരിച്ച് 5 അംഗ മെഡിക്കൽ സമിതി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.
ദേശീയ മെഡിക്കൽ കൗൺസിലുമായി കൂടിയാലോചിച്ച് സമിതി റിപ്പോർട് സമർപ്പിക്കും. യുക്രൈനിൽ നിന്നും 700ഓളം വിദ്യാർഥികളാണ് യുദ്ധ പശ്‌ചാത്തലത്തിൽ മടങ്ങിയെത്തിയത്. ഇവർക്ക് 60 മെഡിക്കൽ കോളേജുകളിലായി പഠനം പൂർത്തിയാക്കാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. കൂടാതെ കർണാടകയിലെ മെഡിക്കൽ കോഴ്‌സുകൾക്ക് ഫീസ് കുറയ്‌ക്കുന്ന കാര്യവും പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി വ്യക്‌തമാക്കി.
Read also: മാദ്ധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്‌ത കേസ്; സൽമാൻ ഖാൻ കോടതിയിൽ ഹാജരാകണം