മുംബൈ: മെട്രോപൊളിറ്റൻ നഗരത്തെ യാചക മുക്‌തമാക്കാനൊരുങ്ങി മുംബൈ പൊലീസ്. നഗരത്തിൽ യാചിക്കുന്നവരെ കണ്ടാൽ ഉടനെ അവരെ കോവിഡ് പരിശോധന നടത്തിയതിന് ശേഷം ചെമ്പൂരിലെ സ്‌പെഷ്യൽ ഹോമിലേക്ക് മാറ്റാൻ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും നിർദ്ദേശം നൽകി. പൊലീസ് ജോയിന്റ് കമ്മീഷണർ വിശ്വാസ് നഗ്രേ പട്ടീലിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
കുട്ടികളെ നിർബന്ധിച്ച് യാചകരാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. നഗരത്തിന് യാചന മോശം പേരാണ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തീരുമാനത്തിന് എതിരെ ആക്‌ടിവിസ്‌റ്റുകൾ അടക്കമുള്ളവർ രംഗത്ത് വന്നു. മുഴുവൻ യാചകരെ പാർപ്പിക്കാനുള്ള സൗകര്യം ചെമ്പൂരിലുണ്ടോ എന്നാണ് ആക്‌ടിവിസ്‌റ്റുകൾ ചോദിക്കുന്നത്. നിയമത്തിന്റെ ഭാവി എന്താവുമെന്നാണ് ഇവരുടെ ആശങ്ക.
Read Also: അസമിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ‘സിഎഎ’ നടപ്പാക്കില്ല; രാഹുൽ ഗാന്ധി