സൗദിയിൽ ഒമൈക്രോൺ; രോഗബാധ ആഫ്രിക്കയിൽ നിന്ന് എത്തിയ വ്യക്‌തിക്ക്‌

By Desk Reporter, Malabar News
Omicron in Saudi; Infection in a person from Africa
Ajwa Travels

റിയാദ്: സൗദി അറേബ്യയില്‍ ആദ്യ ഒമൈക്രോൺ വൈറസ് ബാധ റിപ്പോർട് ചെയ്‌തു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനാണ് രോഗബാധ സ്‌ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇദ്ദേഹത്തെയും ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ക്വാറന്റെയ്നിൽ ആക്കിയിട്ടുണ്ട്. എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

നേരത്തെ ജപ്പാനിലും ബ്രസീലിലും ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചിരുന്നു. അടുത്തിടെ രാജ്യത്ത് എത്തിയ നമീബിയന്‍ നയതന്ത്രജ്‌ഞനാണ് ജപ്പാനില്‍ രോഗം സ്‌ഥിരീകരിച്ചത്. ആദ്യ കേസ് സ്‌ഥിരീകരിച്ചതിന് പിന്നാലെ ജപ്പാന്‍ അതിർത്തികള്‍ അടച്ചു. വിദേശ സന്ദർശകർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ബ്രസീലില്‍, ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് യാത്രക്കാരിലാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ദമ്പതികളായ 41 വയസുള്ള പുരുഷനും 37കാരിയായ സ്‌ത്രീക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. നവംബർ 23ന് ബ്രസീലിലെത്തിയ ഇവർ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു മടങ്ങുന്നതിനായി നവംബർ 25ന് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. ഇതോടെ ലാറ്റിനമേരിക്കയില്‍ ഒമൈക്രോൺ ബാധ സ്‌ഥിരീകരിക്കുന്ന ആദ്യ രാജ്യമായി ബ്രസീല്‍.

ഫ്രാന്‍സില്‍ വിദൂര ദ്വീപ് പ്രദേശമായ റീയൂണിയനിലും ആദ്യ ഒമൈക്രോൺ കേസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. നവംബർ 20ന് ദക്ഷിണാഫ്രിക്കയിലെ മൊസാംബിക്കിൽ നിന്നും റീയൂണിയനിലേക്ക് മടങ്ങിയെത്തിയ ആളിലാണ് രോഗം സ്‌ഥിരീകരിച്ചത് എന്ന് അധികൃതർ അറിയിച്ചു.

Most Read:  വിദേശ ഫണ്ട് തട്ടിപ്പ്; എഴുത്തുകാരൻ സക്കറിയ ഉൾപ്പെടെ 4 പേർക്കെതിരെ സിബിഐ കുറ്റപത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE