പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്‌റ്റിലായത്. പോലീസുകാരുടെ മൃതദേഹം മാറ്റാൻ മുഖ്യപ്രതിയെ സഹായിച്ചത് സജിയാണെന്ന് പോലീസ് പറഞ്ഞു. പന്നിയെ കൊല്ലാൻ വൈദ്യുതി കെണി വെച്ച പ്രദേശവാസിയായ വർക്കാട് സ്വദേശി സുരേഷ് നേരത്തെ അറസ്‌റ്റിലായിരുന്നു.
സുരേഷിന്റെ വീടിന് സമീപത്ത് വെച്ചാണ് മോഹൻദാസ്, അശോകൻ എന്നിവർ ഷോക്കേറ്റ് മരിച്ചത്. പിന്നാലെ പ്രതികൾ മൃതദേഹങ്ങൾ പോലീസ് ക്യാംപിനോട് ചേർന്ന വയലിൽ രണ്ടിടങ്ങളിലായി കൊണ്ടിടുകയായിരുന്നു. ഇതിന് മുഖ്യപ്രതിയെ സഹായിച്ചത് സജിയാണെണ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്‌റ്റ്. സുരേഷിന്റെ വീടിന്റെ മതിലിനോട് ചേർന്നാണ് പന്നിക്കെണി വെച്ചത്.
രാത്രിയിൽ കെണിയിലേക്ക് വൈദ്യുതി കണക്ഷനും കൊടുത്തു. രാത്രിയിൽ ഇതുവഴി വന്നപ്പോഴാണ് പോലീസുകാർക്ക് ഷോക്കേറ്റത്. പുലർച്ചെ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ സുരേഷ് സജിയുടെ സഹായത്തോടെ മൃതദേഹം പോലീസ് ക്യാംപിനോട് ചേർന്ന വയലിൽ രണ്ടിടങ്ങളിലായി കൊണ്ടിടുകയായിരുന്നു.
Most Read: നടി അർച്ചന കവിയുടെ ആരോപണം; എസ്‌എച്ച്‌ഒക്കെതിരെ നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ