തിരുവനന്തപുരം: കാർഷിക മേഖലയിലെ ചൂഷണം തടയുമെന്ന് മന്ത്രി വിഎൻ വാസവൻ. സഹകരണ സംഘങ്ങൾ മുഖേന പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും ഗ്രാമീൺ മാർക്കറ്റുകളും ആരംഭിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ പ്രോൽസാഹിപ്പിക്കുന്നതിന് രണ്ട് പദ്ധതികൾ ആവിഷ്‌ക്കരിച്ചെന്നും മന്ത്രി പറഞ്ഞു.
പുതിയ രണ്ട് പദ്ധതികൾക്കായി 700 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വായ്‌പാ സഹകരണ സംഘങ്ങൾ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക. കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ നേരിട്ട് ശേഖരിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമാണ് ഇത്. സുഭിക്ഷ കേരളം പദ്ധതിയിൽ സംയോജിപ്പിച്ചാണ് ഇരു പദ്ധതികളും നടപ്പിലാക്കുക.
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്‌തമാക്കി. തോട്ടത്തിൽ രവീന്ദ്രൻ, ടിപി രാമകൃഷ്‌ണൻ, ഐബി സതീഷ്, കെ ശാന്തകുമാരി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
Most Read: മാവോയിസ്‌റ്റ് രൂപേഷിനെതിരായ യുഎപിഎ റദ്ദാക്കി