ഛണ്ഡിഗഢ്: ട്രെയിൻ സർവീസുകൾ തടയില്ലെന്ന് പഞ്ചാബിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിന് എതിരെ സമരം നടത്തുന്ന കർഷകർ. ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിൽ പ്രശ്‌നമില്ലെന്ന് ഇന്ന് ചേർന്ന യോഗത്തിൽ കർഷക സംഘടനകൾ അറിയിച്ചു. എന്നാൽ കാർഷിക നിയമം സംബന്ധിച്ച ചർച്ചയിൽ പുരോഗതി ഇല്ലെങ്കിൽ സമരവുമായി വീണ്ടും രംഗത്തെത്തുമെന്നും കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി.
അടുത്ത 15 ദിവസത്തേക്ക് ട്രെയിൻ സർവീസുകൾക്ക് തടസമുണ്ടാക്കില്ല. ഈ ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറാവണം. 15 ദിവസത്തിനുള്ളിൽ ചർച്ച നടന്നില്ലെങ്കിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും കർഷക സംഘടനകൾ പറഞ്ഞു.
“കർഷക യൂണിയനുമായി കൂടിക്കാഴ്‌ച നടത്തി. നവംബർ 23 രാത്രി മുതൽ കർഷക യൂണിയനുകൾ 15 ദിവസത്തേക്ക് റെയിൽ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ട്. ഈ നടപടി നമ്മുടെ സമ്പദ്‌വ്യവസ്‌ഥയുടെ സ്വാഭാവികത പുനസ്‌ഥാപിക്കുന്നതിനാൽ ഞാൻ സ്വാഗതം ചെയ്യുന്നു. പഞ്ചാബിലേക്ക് ട്രെയിൻ സർവീസ് ഉടൻ പുനരാരംഭിക്കാൻ ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നു ”- പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ട്വീറ്റിൽ പറഞ്ഞു.
Had a fruitful meeting with Kisan Unions. Happy to share that starting 23rd Nov night, Kisan Unions have decided to end rail blockades for 15 days. I welcome this step since it will restore normalcy to our economy. I urge Central Govt to resume rail services to Punjab forthwith. pic.twitter.com/shmIZPHFR0
— Capt.Amarinder Singh (@capt_amarinder) November 21, 2020
വിവാദ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 24ന് ആരംഭിച്ച കർഷക പ്രക്ഷോഭം ഇതുവരെ 3,850 ചരക്ക് തീവണ്ടികളെയാണ് ബാധിച്ചത്. 2,352 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്‌തതായി റെയിൽവേ അറിയിച്ചു.
Kerala News: ബിജെപി സംസ്‌ഥാന നേതാവിന് എതിരെ ആരോപണവുമായി യുവതിയും അമ്മയും