ബെംഗളൂര് : ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബെംഗളൂര് പരപ്പന ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയ വികെ ശശികലയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ കടുത്ത ശ്വാസതടസം അനുഭവപ്പെടുന്ന ശശികലക്ക് ഓക്‌സിജൻ നൽകുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി. ഇന്നലെ ഉച്ചയോടെ കടുത്ത ശ്വാസതടസവും, പനിയും, തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്.
കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ ശശികലക്ക് ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് ജയിലിലെത്തി ഡോക്‌ടർമാർ ശശികലക്ക് പ്രാഥമിക ചികിൽസ നൽകി. എന്നാൽ തുടർന്നും കഠിനമായ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ആരോഗ്യനില മോശമായി തുടരുന്ന ശശികൾക്ക് നിലവിൽ പ്രമേഹവും, ഉയർന്ന രക്‌തസമ്മർദ്ദവും ഉണ്ട്.
അതേസമയം തന്നെ ശശികലയെ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ കടുത്ത ശാരീരിക അസ്വസ്‌ഥതകൾ നേരിടുന്ന സാഹചര്യത്തിൽ ശശികലക്ക് മികച്ച ചികിൽസ നൽകാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. ടിടിവി ദിനകരനും കുടുംബ സുഹൃത്തായ ശിവകുമാറും ബെംഗളൂരുവിലെത്തി ശശികലയെ ചികിൽസിക്കുന്ന ഡോക്‌ടമാരെ കണ്ട് കാര്യങ്ങൾ വിലയിരുത്തി.
Read also : സംസ്‌ഥാനത്തെ ക്ഷയരോഗ നിവാരണ പദ്ധതി; മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍