കോഴിക്കോട്: ഇരുവൃക്കകളും തകരാറിലായ അരൂർ നടേമ്മലിലെ കുന്നോത്ത് മീത്തൽ ഷീനക്ക് മുൻപോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്‌നം ആയിരുന്നു. എന്നാൽ, ചികിൽസയും മറ്റും നടത്തികൊണ്ട് പോകുന്നതിൽ വളരെ പ്രയാസമനുഭവിച്ച ഇവരെ സഹായിക്കാൻ സഹപാഠികളും പൂർവ അധ്യാപകരും എത്തിയതോടെ ഷീനയുടെ മനസിൽ വീണ്ടും പ്രതീക്ഷ നാമ്പിട്ടു.
കക്കട്ടിൽ പ്രവർത്തിച്ചിരുന്ന യൂണിറ്റി പാരലൽ കോളേജിലെ പൂർവ അധ്യാപക, വിദ്യാർഥി വാട്‍സ്ആപ്പ് കൂട്ടായ്‌മ ഷീനയുടെ ചികിൽസാ ഫണ്ടിലേക്ക് 2,13,550 രൂപയാണ് നൽകിയത്. പുറമേരി പഞ്ചായത്ത് പ്രസിഡണ്ടും ചികിൽസാ സഹായ കമ്മിറ്റി ചെയർപേഴ്‌സണുമായ വികെ ജ്യോതിലക്ഷ്‌മിക്ക് തുക കൈമാറി. ആർപി മഹേഷ് അധ്യക്ഷത വഹിച്ചു. മനോജ് അരൂർ, കൂടത്താങ്കണ്ടി രവി, എൻകെ മനോജൻ, പികെ പത്‌മനാഭൻ, എപി രാജീവൻ, എപി വിനോദൻ, രേഷ്‌മ വിജിലേഷ് എന്നിവർ സംസാരിച്ചു.
Most Read: ഗർഭിണിയായ പൂച്ചയുടെ രക്ഷകർക്ക് ദുബായ് ഭരണാധികാരിയുടെ 40 ലക്ഷം രൂപ സമ്മാനം