തിരുവനന്തപുരം : ഇത്തവണത്തെ സംസ്‌ഥാന ബജറ്റിൽ കാർഷിക മേഖലക്കും പ്രത്യേക പരിഗണന നൽകികൊണ്ടുള്ള പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ നാല് ശതമാനം പലിശ നിരക്കില്‍ 2000 കോടി രൂപയുടെ വായ്‌പ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. വാണിജ്യാടിസ്‌ഥാനത്തിൽ ആയിരിക്കും വായ്‌പ നല്‍കുകയെന്നും മന്ത്രി വ്യക്‌തമാക്കി.
ഇതിനൊപ്പം തന്നെ കാർഷിക രംഗത്ത് ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിനും ഇത്തവണത്തെ ബജറ്റ് മുൻതൂക്കം നൽകുന്നുണ്ട്. കർഷകർക്കായി കോള്‍ഡ് സ്‌റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കുമെന്നും, ഇതിനായി 10 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളതെന്നും മന്ത്രി പ്രഖ്യാപിച്ചു. കൂടാതെ കാർഷിക ഉല്‍പന്ന വിപണനത്തിനും ബജറ്റില്‍ 10 കോടി അനുവദിച്ചു.
സംസ്‌ഥാനത്ത് കാർഷിക ഉൽപ്പന്ന വിതരണത്തിനായി ശൃംഖലയുണ്ടാക്കുമെന്നും, വ്യവസായ ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള ഉൽപന്നങ്ങള്‍ പ്രോൽസാഹിപ്പിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ഒപ്പം കുറഞ്ഞ പലിശക്ക് കർഷകർക്ക് വായ്‌പ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
Read also : കുട്ടികളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിന് പദ്ധതി