പാകിസ്‌ഥാൻ മുട്ടുമടക്കും; കരുത്ത് കൂട്ടി ഇന്ത്യ; ഡ്രോൺ വേധ ഇനി സേനയിലേക്ക്

By News Desk, Malabar News
Anti Drone system in india
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യക്കെതിരെയുള്ള പാകിസ്‌ഥാന്റെ നീക്കങ്ങളെല്ലാം ഇനി തുടരെ പരാജയമാകും. നിലവിൽ പ്രധാനമന്ത്രിയുടെ വസതിയിലും വാഹനവ്യൂഹത്തിലും ഏർപ്പെടുത്തിയിട്ടുള്ള ‘ഡ്രോൺ വേധ’ സംവിധാനം ഉടൻ തന്നെ ഇന്ത്യൻ സൈന്യത്തിലും ലഭ്യമാകും.

ഡ്രോണുകളുടെ സഹായത്തോടെ ഭീകരരെ അതിർത്തി കടത്താനും അവർക്ക് വേണ്ട സഹായങ്ങൾ നൽകാനുമുള്ള ശ്രമങ്ങളാണ് പാകിസ്‌ഥാൻ ഇപ്പോൾ നടത്തുന്നത്. കഴിഞ്ഞ ദിവസം ജമ്മുവിലെ ഇന്ത്യൻ അതിർത്തിയിൽ നിരീക്ഷണം നടത്തിയിരുന്ന പാക് ഡ്രോൺ അതിർത്തി സുരക്ഷാ സൈന്യം തുരത്തിയിരുന്നു. ഇതിന് മുമ്പും സമാന സംഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരം നീക്കങ്ങൾ മുളയിലേ നുള്ളാനുള്ള കരുത്ത് ഡ്രോൺ വേധ വരുന്നതോടെ ഇന്ത്യൻ സേന കൈവരിക്കും.

ഡ്രോൺ വേധ ഉപയോഗിച്ച് കിലോമീറ്ററുകൾ അകലെ നിന്ന് തന്നെ ശത്രുക്കളുടെ ഡ്രോണുകൾ പ്രവർത്തന രഹിതമാക്കാനും തകർക്കാനും സൈന്യത്തിന് കഴിയും. മൈക്രോ ഡ്രോണുകളെ പോലും മൂന്ന് കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി ഞൊടിയിടയിൽ തകർക്കാൻ ഈ സംവിധാനത്തിന് സാധിക്കും. ലേസറിന്റെ സഹായത്തോടെയാണ് ഡ്രോൺ വേധ പ്രവർത്തിക്കുക. സൈന്യത്തിന് ആവശ്യമായ ഡ്രോൺ വേധ സംവിധാനങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഗവേഷണ സ്‌ഥാപനമായ ഡിആർഡിഒ മേധാവി സൈനിക അധികൃതർക്ക് കത്തെഴുതുമെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ പ്രതിരോധ ഗവേഷണ സ്‌ഥാപനമായ ഡിആർഡിഒ ആണ് ഡ്രോൺ വേ സംവിധാനം വികസിപ്പിച്ചെടുത്തത്. ഈ വർഷത്തെ സ്വാതന്ത്യ ദിനത്തിലാണ് തദ്ദേശീയമായി നിർമിച്ച ഡ്രോൺ വേധ രാജ്യത്ത് ഉപയോഗിച്ച് തുടങ്ങിയത്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കാൻ എത്തിയപ്പോഴും ഡ്രോൺ വേധ സുരക്ഷ ഒരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE