കാസർഗോഡ്: പ്രത്യേക ദൗത്യസേനയും വനംവകുപ്പ് ജീവനക്കാരും ആർആർടിയും ചേർന്ന് തുരത്തിയ കാട്ടാനക്കൂട്ടം വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തി. അഡൂർ പാണ്ടി വനമേഖലയിലെ കർണാടകത്തോട് ചേർന്നുള്ള വനമേഖലയായ പുളിപ്പറമ്പ് ഭാഗത്തേക്കാണ് ആറ് ആനകളെ കഴിഞ്ഞയാഴ്‌ച തുരത്തിയത്. കാറഡുക്ക വനമേഖലയിലെ ഒന്നും ബന്തടുക്ക, പരപ്പ വനമേഖലയിലെ രണ്ടും ആനകളെ തുരത്താനും ശ്രമം തുടങ്ങിയിരുന്നു.
അതിനിടെ തിരിച്ചയച്ച കാട്ടാനക്കൂട്ടം പുലിപ്പറമ്പ് കടന്ന് ഓട്ടമലയിലേക്കും ഒരു കാട്ടാന കടുമന വനഭാഗത്തെ കരിങ്കാലിമൂലയിലേക്കും തിരിച്ചെത്തി. രണ്ട് ദിവസമായി രാത്രിയോടെ കാടിറങ്ങി കൃഷി നശിപ്പിച്ച ശേഷം വനഭാഗത്തേക്ക് തിരിച്ചുപോവുകയാണ്. രണ്ട് കാട്ടാന അഡൂർ പാണ്ടി മേഖലയിലെ അർത്യയിലുണ്ട്. ഇവയെ വീണ്ടും കാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ വനം വകുപ്പ് തുടങ്ങേണ്ടി വരും.
Read Also: ശബരിമല നട ഇന്ന് തുറക്കും; തുലാമാസ പൂജകൾക്ക് തുടക്കം