‘ആടുജീവിത’ത്തിന് എതിരായ ‘കോപ്പിയടി’ ആരോപണം വീണ്ടും ശക്‌തമാകുന്നു

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മാൻ ഏഷ്യൻ ലൈബ്രറി പ്രൈസും അടക്കം നിരവധി പുരസ്‌കാരങ്ങൾക്ക് അർഹമായ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെതിരെ ഉയർന്ന ‘കോപ്പിയടി’ ആരോപണം വീണ്ടും ശക്‌തമാകുന്നു. അരുൺലാൽ എംവി നിവേദ്യം എന്നയാളാണ് ഇപ്പോൾ ‘ആടുജീവിതം’ എന്ന നോവൽ കോപ്പിയടിച്ചതാണെന്ന വിവാദം വീണ്ടും ഉയർത്തിക്കൊണ്ട് വന്നത്.

നോവലിലെ പലഭാഗങ്ങളും ആസ്‌ട്രോ-ഹംഗേറിയൻ മാദ്ധ്യമ പ്രവർത്തകനും പണ്ഡിതനുമായ മുഹമ്മദ് അസദിന്റെ ‘റോഡ് ടു മക്ക’ എന്ന ആത്‌മകഥയുടെ അനുകരണമോ തനിപ്പകർപ്പോ ആണെന്ന ആരോപണമാണ് വീണ്ടും തലപൊക്കിയത്. ഇതോടെ ബെന്യാമിന്റെ പുസ്‌തകങ്ങളിൽ ആശയ മോഷണം നടന്നോ എന്ന് പരിശോധിക്കപ്പെടണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. ആടുജീവിതത്തിൽ നടന്ന ആശയ മോഷണത്തിന് ബെന്യാമിൻ വിശദീകരണം നൽകണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യം ശക്‌തമാകുന്നുണ്ട്.

‘ആടുജീവിതം’ പുറത്തിറങ്ങിയതു മുതൽ ഉയർന്ന ആരോപണം ഇപ്പോഴും ബെന്യാമിനെ വിടാതെ പിന്തുടരുകയാണ്. പ്രവാസി എഴുത്തുകാരൻ ഷംസ് ബാലുശ്ശേരിയാണ് 2008ൽ പുറത്തിറങ്ങിയ ‘ആടുജീവിത’ത്തിലെ പലഭാഗങ്ങളും 1954ൽ ഇറങ്ങിയ ‘റോഡ് ടു മക്ക’യിൽ നിന്ന് പകർത്തിയതാണെന്ന് ആദ്യമായി ആരോപിച്ചത്. ഇതിന്റെ മൂന്ന് ഉദാഹരണങ്ങൾ ഷംസ് ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു.

Also Read:  മാനദണ്ഡങ്ങൾ ലംഘിച്ച് വാക്‌സിൻ സ്വീകരിച്ചു; ചിന്ത ജെറോമിനെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE