മാംസാഹാരം ഇഷ്‌ടമുള്ളവർ അത് കഴിക്കും; സർക്കാരിന് എതിർപ്പില്ലെന്ന് ഗുജറാത്ത്‌ മുഖ്യമന്ത്രി

By Staff Reporter, Malabar News
bhupendra-patel
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍
Ajwa Travels

ഗാന്ധിനഗർ: ജനങ്ങള്‍ സസ്യാഹരമാണോ, മാംസാഹരമാണോ കഴിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. സംസ്‌ഥാനത്തെ വിവിധയിടങ്ങളിൽ മാംസാഹാരം വില്‍ക്കുന്ന തെരുവ് കച്ചവടക്കാരോട് കടയൊഴിയാന്‍ നിര്‍ദ്ദേശിച്ചത് വിവാദമായതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

ഗതാഗത തടസം നിയന്ത്രിക്കാന്‍ വേണ്ടി മാത്രമാണ് കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഭൂപേന്ദ്ര പട്ടേല്‍ വ്യക്‌തമാക്കി. ജനങ്ങള്‍ എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ സര്‍ക്കാരിന് യാതൊരു പ്രശ്‌നവുമില്ല. ഗതാഗതകുരുക്കും ശുചിത്വവും കണക്കിലെടുത്താണ് തീരുമാനമെടുത്ത്. വൃത്തിയോടെ ഭക്ഷണം നല്‍കണം എന്നതാണ് സർക്കാർ നിലപാടെന്നും ഭൂപേന്ദ്ര പട്ടേല്‍ കൂട്ടിച്ചേർത്തു.

അഹമ്മദാബാദില്‍ പൊതുനിരത്തുകളില്‍ നിന്നും ചില തദ്ദേശ സ്വയ ഭരണ സ്‌ഥാപനങ്ങളുടെ നിര്‍ദ്ദേശ പ്രകാരം മാംസാഹാരം വില്‍ക്കുന്ന ഫുഡ് സ്‌റ്റാളുകള്‍ നിരോധിക്കാനായി കൈക്കൊണ്ട നിലപാട് വഴിയോര കച്ചടവക്കാരെ പ്രതിസന്ധിയിലാക്കിയ സാഹചര്യമാണ് ഉള്ളത്. ഇതിന് പിന്നാലെയാണ് ഭൂപേന്ദ്ര പട്ടേലിന്റെ പ്രതികരണം. അതേസമയം കടകള്‍ നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരായ കച്ചവടക്കാര്‍ ഉപജീവനമാര്‍ഗം നഷ്‌ടപ്പെടുമെന്ന ആശങ്കയിലാണ്.

Read Also: കെ-റെയിൽ മുന്നോട്ട് തന്നെ; ജില്ലകളിൽ കല്ലിടൽ പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE