ഇംഫാൽ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തില്‍ വന്നാല്‍ അഫ്‌സ്‌പ (പ്രത്യേക സൈനികാധികാര നിയമം) പിന്‍വലിക്കുമെന്ന് മണിപ്പൂര്‍ കോണ്‍ഗ്രസ്. അതുവരെ ഭരണത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെയും മുഖ്യമന്ത്രി എന്‍ ബിരണ്‍ സിങ്ങിനെയും നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ നിര്‍ബന്ധിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
“ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശീതകാലസമ്മേളനത്തില്‍ പാര്‍ലമെന്റില്‍ വെച്ച് നിയമം പിന്‍വലിക്കാൻ കേന്ദ്രസര്‍ക്കാരിനു മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ഞങ്ങള്‍ സംസ്‌ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്,” കോണ്‍ഗ്രസ് പറഞ്ഞു. അധികാരത്തിലിരുന്നപ്പോള്‍ തങ്ങള്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അഫ്‌സ്‌പ പിന്‍വലിച്ചതും കോണ്‍ഗ്രസ് ബിജെപിയെ ഓര്‍മിപ്പിച്ചു.
“കോണ്‍ഗ്രസ് അധികാരത്തിൽ ഇരുന്നപ്പോള്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലാണ് അഫ്‌സ്‌പ പിന്‍വലിച്ചത്. 2022ല്‍ വീണ്ടും കോൺഗ്രസ് അധികാരത്തില്‍ വന്നാല്‍ സംസ്‌ഥാനത്തുനിന്നു തന്നെ അഫ്‌സ്‌പ പിന്‍വലിക്കാനുള്ള തീരുമാനമായിരിക്കും ആദ്യത്തെ ക്യാബിനറ്റ് കൈക്കൊള്ളുന്നത്,” പാര്‍ട്ടി വാഗ്‌ദാനം ചെയ്‌തു.
നാഗാലാന്‍ഡിലെ 14 ഗ്രാമീണരെ സൈനികര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ അഫ്‌സ്‌പക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ ഉണ്ടായത്. സംഭവത്തിന് പിന്നാലെ സൈനികർക്ക് എതിരെ കൊലക്കുറ്റത്തിന് നാഗാലാന്‍ഡ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
Congress rule removed AFSPA from 7 Assembly Constituencies. If Congress comes back to power in 2022, the 1st Cabinet meeting will decide on the immediate and complete removal of AFSPA from the entire state of Manipur, as stated by Working President & MLA @meghachandra_k.
— Ningombam Bupenda Meitei (@BupendaMeitei) December 11, 2021
Most Read: ഹെലികോപ്റ്റർ അപകടം; രക്ഷാപ്രവർത്തകരെ ആദരിക്കാൻ കരസേന