ന്യൂഡെൽഹി: അഗ്‌നിപഥ് പ്രതിഷേധത്തിൽ ബിഹാറിലെ റെയിൽവേ സ്‌റ്റേഷനുകളിൽ കേന്ദ്രീകരിച്ചു നടത്തിയ അക്രമത്തിൽ 200 കോടി രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായതായി വിലയിരുത്തൽ. 50 കോച്ചുകളും 5 എഞ്ചിനുകളും പൂർണമായി കത്തിനശിച്ചുവെന്ന് ധനാപുർ റെയിൽ ഡിവിഷന്‍ ഡിആർഎം പ്രഭാത് കുമാർ പറഞ്ഞു. ഇവ ഇനി ഉപയോഗിക്കാൻ പറ്റാത്ത അവസ്‌ഥയിലാണ്. പ്ളാറ്റ്‌ഫോമുകളും കമ്പ്യൂട്ടറുകളും, വിവിധ ഉപകരണങ്ങളുടെ ഭാഗങ്ങളും നശിച്ചിരുന്നു.
അതേസമയം, അഗ്‌നിപഥ് സ്‌കീമിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിന്റെ പശ്‌ചാത്തലത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. സേനാ മേധാവിമാർ പങ്കെടുക്കുന്ന യോഗം പ്രതിരോധമന്ത്രിയുടെ വീട്ടിൽ വച്ചാണ് നടക്കുന്നതെന്നാണ് സൂചന. അതിനിടെ, കേന്ദ്ര യുവജനകാര്യ മന്ത്രാലയം പദ്ധതിയെക്കുറിച്ച് വൻ പ്രചാരണം നടത്താനും തീരുമാനമായിട്ടുണ്ട്.
Read Also: വിലക്കയറ്റം ഫലപ്രദമായി പിടിച്ചുനിർത്തിയ സംസ്‌ഥാനമാണ് കേരളം; ധനമന്ത്രി