കൊച്ചി: സംസ്‌ഥാനത്തെ മദ്യവിൽപന ശാലകളിലെ അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലായിരിക്കണം മദ്യശാലകളുടെ പ്രവർത്തനമെന്ന് ഹൈക്കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.
നേരത്തെ ഹൈക്കോടതി ഇടപെടലിന്റെ പശ്‌ചാത്തലത്തിൽ 175 പുതിയ മദ്യശാലകൾ കൂടി തുറക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ, സൗകര്യങ്ങൾ വർധിപ്പിക്കാനാണ് നിർദ്ദേശിച്ചതെന്നും പുതിയ മദ്യശാലകൾ തുടങ്ങാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്‌തത വരുത്തിയിട്ടുണ്ട്.
വിഷയത്തിൽ സ്വീകരിച്ച് വരുന്ന നടപടികൾ സർക്കാർ കോടതിയെ അറിയിക്കും. ആവശ്യമായ സൗകര്യങ്ങളില്ലാത്ത മദ്യശാലകൾ മാറ്റി സ്‌ഥാപിക്കുന്നതിന്റെ പുരോഗതിയും സർക്കാർ കോടതിയെ ധരിപ്പിക്കും.
Malabar News: പാലക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി; നാട്ടുകാർ പരിഭ്രാന്തിയിൽ