ആലപ്പുഴ: സംസ്‌ഥാനത്ത് പക്ഷിപ്പനി വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുന്നു. കേരളത്തിന്റെ ചുമതലയുള്ള കോവിഡ് നോഡല്‍ ഓഫീസര്‍ മിന്‍ഹാജ് ആലം, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ഡയറക്‌ടര്‍ ഡോക്‌ടർ എസ്‌കെ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.
ആലപ്പുഴയിലെത്തിയ ഇവര്‍ കലക്‌ടറുമായി കൂടിക്കാഴ്‌ച നടത്തി. പക്ഷിപ്പനി സ്‌ഥിരീകരിച്ച പ്രദേശങ്ങളിലും ഇവര്‍ സന്ദര്‍ശനം നടത്തും. അതേസമയം, സര്‍ക്കാര്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നഷ്‌ടപരിഹാര തുക അപര്യാപ്‌തമാണെന്ന് ഐക്യ താറാവ് കര്‍ഷക സംഘം അറിയിച്ചു. കൂടാതെ, രോഗം ബാധിച്ച മേഖലകള്‍ക്ക് പുറത്തുള്ള താറാവുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിച്ചു.