ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവും കര്‍ണാടക പി സി സി പ്രസിഡണ്ടുമായ ഡി കെ ശിവകുമാറിന്റെയും സഹോദരന്‍ ഡി കെ സുരേഷിന്റെയും വീട്ടില്‍ സിബിഐ റെയ്‌ഡ്. കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് രണ്‍ദീപ് സുര്‍ജേവാല റെയ്‌ഡിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. ഈ റെയ്‌ഡ് കുടില തന്ത്രമാണെന്നും യെദിയൂരപ്പ സര്‍ക്കാരിന്റെ അഴിമതികള്‍ ആദ്യം പുറത്ത് കൊണ്ട് വരണമെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
The insidious game of intimidation & machinations of Modi-Yeddyurappa duo being executed by a puppet CBI by raiding @DKShivakumar won’t deter us.
CBI should be unearthing the layers of corruption in Yeddyurappa Govt.
But, ‘Raid Raj’ is their only ‘Machiavellian Move’ !
1/2— Randeep Singh Surjewala (@rssurjewala) October 5, 2020
‘വെറും പാവകളായ സി.ബി.ഐക്കൊണ്ട് മോദി-യെദിയൂരപ്പ സര്‍ക്കാര്‍ ഡി കെ ശിവകുമാറിന്റെ വീട്ടില്‍ നടത്തുന്ന ഈ ഗൂഢാലോചനയുടെയും വിരട്ടലിന്റെയും വൃത്തികെട്ട കളി ഒരിക്കലും ഞങ്ങളെ തകര്‍ക്കില്ല. യെദിയൂരപ്പ സര്‍ക്കാരിന്റെ അഴിമതിയും സിബിഐ കണ്ടെത്തണം. പക്ഷെ ഈ ‘റെയ്‌ഡ് രാജ്’ അവരുടെ കുടില തന്ത്രമാണ്’-അദ്ദേഹം ട്വീറ്റ് ചെയ്‌തു. 2019 സെപ്‌റ്റംബറിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് അറസ്ററ് ചെയ്‌തിരുന്നു.