തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും പരീക്ഷ ഭവന്‍ ജീവനക്കാരും തമ്മിൽ സംഘർഷം. ജീവനക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പരീക്ഷ ഭവന്‍ ജീവനക്കാരന്‍ ഷിബു, എസ്എഫ്ഐ പ്രവര്‍ത്തകരായ അമല്‍, ബിന്‍ദേവ്, ശ്രീലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് വിദ്യാര്‍ഥികളെ പരീക്ഷ ഭവനില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായാണ് എസ്എഫ്ഐ നേതാക്കളുടെ ആരോപണം.
“സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ പഠനസംബന്ധമായ വിവരം അന്വേഷിക്കാനായാണ് പരിക്ഷ ഭവനില്‍ എത്തിയത്, എന്നാല്‍ ബന്ധപ്പെട്ട വകുപ്പിന്റെ വിഭാഗം ഏതാണെന്ന് അറിയാത്തതുകൊണ്ട് അക്കാര്യം അന്വേഷിക്കുന്നതിനിടെ ഒരാള്‍ വന്ന് ചോദ്യം ചെയ്‌തു. അയാളോട് നിങ്ങളാരാണെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ മര്‍ദ്ദനമായിരുന്നു മറുപടി. പിന്നാലെ പരീക്ഷ ഭവനിലെ പതിനഞ്ചോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു”- വിദ്യാര്‍ഥികള്‍ പറയുന്നു.
അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു വിദ്യാര്‍ഥിക്ക് മാത്രമേ പരീക്ഷ ഭവന്റെ അകത്തേക്ക് പ്രവേശിക്കാനാവു എന്നത് വിദ്യാര്‍ഥികളോട് പറഞ്ഞു. എന്നാൽ വിദ്യാർഥികൾ അത് കേട്ടില്ലെന്നും ജോലി ചെയ്‌തുകൊണ്ടിരുന്ന ഉദ്യോഗസ്‌ഥന് മേല്‍ തട്ടി കയറുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് പരീക്ഷ ഭവന്‍ ജീവനക്കാരുടെ വാദം.
Read also: റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജി വെക്കണം; ഹൈക്കോടതി