തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്‌ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. 2020 ജൂലായ് മുതൽ 2021 ജൂലായ് വരെ ഒരു വർഷത്തെ കോവിഡ് മരണക്കണക്കുകൾ പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞു.
പരാതികൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടന്നും, വിഷയത്തിൽ ഡിഎംഒമാർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് മരണം റിപ്പോർട് ചെയ്യുന്നതിൽ സർക്കാരിന് ഒരു മറയുമില്ല. മരണം പട്ടികയിൽ പെടുത്തുന്നത് വിട്ടു പോയിട്ടുണ്ടെങ്കിൽ അതുൾപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി വ്യക്‌തമാക്കി.
കോവിഡ് മരണ നിരക്ക് പരിശോധിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എന്നാൽ, സംസ്‌ഥാനത്ത് ഐസിഎംആർ, ലോകാരോഗ്യ സംഘടന എന്നിവരുടെ മാർഗ നിർദ്ദേശം മറികടന്നുവെന്നും വിഡി സതീശൻ ആരോപിച്ചു.
Most Read: രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക