തിരുവനന്തപുരം: സംസ്‌ഥാനത്ത് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു. നിലവിൽ 1280 പോലീസുകാർ ചികിൽസയിലുണ്ട്. രണ്ട് വാക്‌സിനെടുത്തവർക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. രോഗ വ്യാപനം തീവ്രമായ സാഹചര്യത്തിൽ ഇന്ന് മുതൽ പോലീസുകാർക്ക് ഷിഫ്റ്റ് സംവിധാനത്തിൽ ഡ്യൂട്ടി ക്രമീകരിച്ചു.
ഈ സാഹചര്യത്തിൽ പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവർ സ്‌റ്റേഷനിൽ വരേണ്ടന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ നിർദ്ദേശിച്ചിട്ടുണ്ട്. രോഗവ്യാപനം ഉണ്ടായതിനാൽ പല ഡ്യൂട്ടിയിലും മാറ്റം വരുത്തിയിട്ടുമുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ പൊലീസുകാർക്ക് രോഗബാധ കണ്ടെത്തിയത്.
അതേസമയം, സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടന്നു. പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്ക പോലീസിനുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് യാത്രകൾക്ക് തിരിച്ചറിയൽ കാർഡ് മതിയാകും. വീട്ടുജോലിക്കാർ, ഹോം നഴ്‌സ് തുടങ്ങിയവർക്കായി തൊഴിലുടമ ഇ- പാസിന് അപേക്ഷിക്കണം.
National News: കോവിഡിനെ കുറിച്ച് മോദിക്ക് യഥാർഥ വിവരമില്ല; വിമർശനവുമായി ആർഎസ്എസും