ശ്രീനഗർ: ജമ്മു കശ്‌മീർ വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിലുണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി റിപ്പോർട്. എൻഎസ്‌ജി ബോംബ് സ്‌ക്വാഡ് എത്തി പരിശോധന തുടരുകയാണ്. എൻഐഎ സംഘവും സ്‌ഥലത്തെത്തും.
ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന സംശയത്തിന്റെ അടിസ്‌ഥാനത്തിലും പരിശോധന തുടരുകയാണ്. സ്‌ഫോടനങ്ങളിലൊന്നിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂരക്ക് ചെറിയ കേടുപാട് പറ്റിയിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.
പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണ സ്‌ഫോടനമുണ്ടായി. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മു വിമാനത്താവളം. ഇവിടെ സാധാരണ വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെങ്കിലും റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.
Two low intensity explosions were reported early Sunday morning in the technical area of Jammu Air Force Station. One caused minor damage to the roof of a building while the other exploded in an open area.
— Indian Air Force (@IAF_MCC) June 27, 2021
Most Read: ലക്ഷദ്വീപിൽ കടൽത്തീരത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവ്