തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി അങ്കണവാടികളിൽ ഭക്ഷണ മെനുവിൽ മാറ്റം വരുത്തിയതായി മന്ത്രി കെഎൻ ബാലഗോപാൽ വ്യക്‌തമാക്കി. ഇതിന്റെ ഭാഗമായി ഇനിമുതൽ അങ്കണവാടികളിലെ ഭക്ഷണ മെനുവിൽ ആഴ്‌ചയിൽ 2 ദിവസം പാലും മുട്ടയും ഉൾപ്പെടുത്താനാണ് തീരുമാനം. ബജറ്റ് പ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
കൂടാതെ വിശപ്പ് രഹിത ബാല്യം പദ്ധതിക്കായി 61.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം തന്നെ ഇടുക്കി ജില്ലയിൽ ചിൽഡ്രൻസ് ഹോം ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി 1.3 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
Read also: കോവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടമായ കുട്ടികൾക്ക് ധനസഹായം