ന്യൂഡെൽഹി: ഉൽസവ സീസൺ കണക്കിലെടുത്ത് കേരളത്തിന് അധികനികുതി വിഹിതം അനുവദിച്ചു കേന്ദ്രം. 1404 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ആഘോഷങ്ങളും പുതുവർഷവും കണക്കിലെടുത്താണ് അടിസ്‌ഥാന വികസനത്തിനും സാമൂഹികക്ഷേമ പദ്ധതികൾക്കുമായി വിനിയോഗിക്കാൻ തുക അനുവദിച്ചത്. അധിക നികുതി വിഹിതമായിട്ടാണ് ഇത് നൽകുക.
എല്ലാ സംസ്‌ഥാനങ്ങൾക്കുമായി 72,961,21 കോടി രൂപയുടെ നികുതി വിഹിതമാണ് അധിക ഗഡുവായി കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. 2024 ജനുവരി പത്തിന് സംസ്‌ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഭജന ഗഡുവിന് പുറമേയാണ്, 2023 ഡിസംബർ 11ന് റിലീസ് ചെയ്‌ത 72,961,21 കോടി രൂപയെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. ശമ്പളവും പെൻഷനും നൽകാൻ പണമില്ലാതെ നട്ടം തിരിയുന്ന സംസ്‌ഥാന സർക്കാരിന് വലിയ ആശ്വാസമായിരിക്കുകയാണ് കേന്ദ്രം ഇപ്പോൾ അനുവദിച്ചിരിക്കുന്ന അധിക ഗഡു. ഏറ്റവും കൂടുതൽ തുക അനുവദിച്ചത് യുപിക്കാണ്.
രാജ്യത്ത് വലിയ കടമുള്ള സംസ്‌ഥാനങ്ങളിലൊന്നായ കേരളത്തിന് വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് നിലവിൽ 4 ലക്ഷം കോടിക്ക് മുകളിൽ പൊതുകടമുണ്ട്. ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലെ കടമാണ് ഇത്. അതായത് കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 39 ശതമാനത്തിലധികം കടം വാങ്ങിച്ചിരിക്കുകയാണ് നമ്മുടെ സംസ്‌ഥാനം.
മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 29 ശതമാനത്തിൽ കൂടുതൽ പൊതുകടം കവിയരുതെന്നാണ് ചട്ടം. ആരോഗ്യകരമായ സാമ്പത്തിക അടിത്തറക്ക് ഇത് വിരുദ്ധമാണ്. കേരളത്തേക്കാൾ ഗുരുതരാവസ്‌ഥയിലാണ് മിസോറം, പഞ്ചാബ്, നാഗാലാൻഡ്, മേഘാലയ, അരുണാചൽ, ഹിമാചൽ സംസ്‌ഥാനങ്ങൾ.
Vanitha| കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്‌ടർ; പോരാട്ട വീഥിയിൽ വിഭ