മുംബൈ: കനത്ത മഴയിൽ വീട് തകർന്ന് മുംബൈയിൽ 14 മരണം. നിരവധിപേർ കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങി കിടക്കുന്നുണ്ട്. മുംബൈയിലെ ചെമ്പൂർ, വിക്രോളി മേഖലകളിലാണ് മഴയെത്തുടർന്ന് വീട് തകർന്നത്. ഇന്ന് രാവിലെ വിക്രോളിയിൽ കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചതായി ബിഎംസി പറഞ്ഞു.
രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഇവിടെ നിന്ന് ഇനി ആറ് പേരെ കൂടി കണ്ടെത്താനുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.
Three bodies have been recovered and 5-6 more people are feared trapped in the debris of the building that collapsed in Vikhroli area following incessant rainfall in Mumbai: NDRF Deputy Commandant Ashish Kumar pic.twitter.com/8AHCReTUBg
— ANI (@ANI) July 18, 2021
ചെമ്പൂരിലെ ഭരത് നഗറിൽ അപകടത്തിൽപെട്ട 15 പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേർ കുടുങ്ങി കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
Saddened by the loss of lives due to wall collapses in Chembur and Vikhroli in Mumbai. In this hour of grief, my thoughts are with the bereaved families. Praying that those who are injured have a speedy recovery: PM @narendramodi
— PMO India (@PMOIndia) July 18, 2021
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയും മഴ തുടർന്നതോടെ മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകളും തടസപ്പെട്ടു. സെൻട്രൽ മെയിൻ ലൈൻ, ഹാർബർ ലൈൻ എന്നിവിടങ്ങളിലെ സർവീസുകളെയാണ് കനത്ത മഴ ബാധിച്ചത്. മുംബൈ നഗരത്തിൽ രാത്രി 8നും പുലർച്ചെ 2നും ഇടയിൽ 156.94 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കിഴക്കൻ പ്രദേശങ്ങളിൽ യഥാക്രമം 143.14 മില്ലിമീറ്ററും പടിഞ്ഞാറൻ പ്രദേശങ്ങളിൽ 125.37 മില്ലിമീറ്ററും രേഖപ്പെടുത്തി.
താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോൺ, ദാദർ, ഗാന്ധി മാർക്കറ്റ്, ചെമ്പൂർ, കുർള എൽബിഎസ് റോഡ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി.
Most Read: ഒഡീഷയിൽ സ്‌കൂളുകൾ തുറക്കുന്നു; 10,12 ക്‌ളാസുകാർക്ക് ജൂലൈ 26 മുതൽ