ന്യൂഡെൽഹി: ലോക സാമ്പത്തിക ഫോറം രണ്ടു വർഷത്തിലൊരിക്കൽ തയ്യാറാക്കുന്ന വിനോദ സഞ്ചാര വികസന സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം 46ൽ നിന്ന് 54ലേക്ക് താഴ്‌ന്നു. ദക്ഷിണേഷ്യയിൽ ഇന്ത്യയാണ് ഒന്നാമത്. ഒന്നാം റാങ്ക് ജപ്പാൻ കരസ്‌ഥമാക്കിയപ്പോൾ രണ്ടും മൂന്നും നാലും സ്‌ഥാനങ്ങളിൽ യഥാക്രമം യുഎസ്, സ്‌പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ്. ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളാണ് തുടർന്ന് വരുന്നത്.
അതേസമയം മൊത്തത്തിലുള്ള അന്താരാഷ്‌ട്ര വിനോദസഞ്ചാരവും ബിസിനസ് യാത്രകളും പാൻഡെമിക്കിന് മുമ്പുള്ള നിലവാരത്തിന് താഴെയാണെങ്കിലും, കൂടുതൽ വാക്‌സിനേഷൻ നിരക്കുകൾ, യാത്രകളിലേക്കുള്ള തിരിച്ചുവരവ്, ആഭ്യന്തരവും പ്രകൃതി അധിഷ്‌ഠിതവുമായ ടൂറിസത്തിനുള്ള വർധിച്ചുവരുന്ന ആവശ്യം എന്നിവ ഈ മേഖലയുടെ വീണ്ടെടുക്കൽ ശക്‌തിപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
Read Also: കേരളം സാഹോദര്യത്തിന് പേരുകേട്ട നാട്; ഇത് തകർക്കാൻ ശ്രമം നടക്കുന്നു- ഗവർണർ