ന്യൂഡെല്‍ഹി: ലഖിംപൂരിലെ കർഷക കൂട്ടക്കൊലയിൽ സുപ്രീം കോടതി ഇന്നും വാദം കേള്‍ക്കല്‍ തുടരും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ സമീപനത്തിനെതിരെ കോടതി നടത്തിയ വിമർശനത്തെ തുടർന്നാണ് ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും പ്രതിയുമായ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്യാന്‍ യുപി പോലീസ് തയ്യാറായത്. രണ്ട് അഭിഭാഷകര്‍ നല്‍കിയ കത്ത് ഹരജിയായി ഫയലില്‍ സ്വീകരിച്ചാണ് ചീഫ് ജസ്‍റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിഷയത്തില്‍ ഇടപെട്ടത്.
കേസിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും മന്ത്രിയുടെ മകനോട് പ്രത്യേക മമത കാട്ടുന്നുവെന്നും കോടതി ശക്‌തമായി വിമര്‍ശിച്ചിരുന്നു. ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്‌തിരുന്നു എങ്കിലും മകനെ കൊലക്കേസില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിെച്ചന്ന ആരോപണം നേരിടുന്ന മന്ത്രി അജയ് മിശ്രയെ പുറത്താക്കാന്‍ കേന്ദ്രം ഇനിയും തയ്യാറായിട്ടില്ല. മന്ത്രിയെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ കഴിഞ്ഞ ദിവസം വിവിധ സംസ്‌ഥാനങ്ങളില്‍ ട്രെയിന്‍ തടയൽ ഉൾപ്പടെ സംഘടിപ്പിച്ചിരുന്നു.
Read also: ഉത്തരാഖണ്ഡ്; കനത്ത മഴയിൽ 34 മരണം