ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് കാണാതായ വിമാനം തകർന്നതായി സ്‌ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കടലിൽ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. വെസ്‌റ്റ് കലിമന്താൻ പ്രവിശ്യയിലേക്ക് പോവുകയായിരുന്ന ശ്രീവിജയ എയർലൈൻസിന്റെ എസ്‌ജെ 182 വിമാനമാണ് തകർന്നത്. 10,000 അടി ഉയരത്തിൽ എത്തിയ ഉടനെ റഡാറിൽ നിന്ന് വിമാനം കാണാതാവുകയായിരുന്നു. ഏഴ് കുട്ടികൾ ഉൾപ്പടെ 56 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വ്യോമ, നാവിക സേനയുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചുണ്ടെന്ന് ഇന്തോനേഷ്യ ഗതാഗത മന്ത്രി അറിയിച്ചു.
Also Read: ജാർഖണ്ഡിൽ 50 വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; ആരോഗ്യനില ഗുരുതരം