കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. വയനാട് എസ്‌റ്റേറ്റ് തട്ടിപ്പ് കേസിലാണ് മോൻസനെ ഒക്‌ടോബർ ഏഴ് വരെ കസ്‌റ്റഡിയിൽ വിട്ടത്.
മോന്‍സണ്‍ മാവുങ്കാലിനെ വിശദമായി ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്‌റ്റഡി അനുവദിച്ചത്.
മോൻസന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പണമിടപാട് നടത്തിയതെന്നും ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം വ്യക്‌തമാക്കി. തുടർന്നാണ് മോൻസണെ കസ്‌റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടത്.
വിവിധ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിലവിൽ അഞ്ച് കേസുകളാണ് മോൻസണെതിരെ ഉള്ളത്. ക്രൈം ബ്രാഞ്ചിന്റെ എറണാകുളം യൂണിറ്റ് രണ്ട് കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഈ കേസുകളിലെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം ക്രൈം ബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റും പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങും.
Most Read: ആംബുലൻസിന് ആകാശവാണിയിലെ ശബ്‌ദം, പോലീസ് സൈറണും നിർത്തലാക്കും; കേന്ദ്രമന്ത്രി