ഹത്രസ് പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി; മാളവ്യ, ദിഗ്‌വിജയ്, സ്വര എന്നിവർക്ക് നോട്ടീസ്

By Desk Reporter, Malabar News
amit-malavya,-digvijaya-sing,-swara-bhaskar_2020-Oct-06
Ajwa Travels

ന്യൂ ഡെൽഹി: ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ പേര് വെളിപ്പെടുത്തിയതിൽ മൂന്ന് പേർക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, നടി സ്വരാ ഭാസ്‌കർ എന്നിവർക്കാണ് വനിതാ കമ്മീഷൻ നോട്ടീസ് അയച്ചത്. മൂന്നു പേരും ട്വിറ്ററിലാണ് പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി പോസ്‌റ്റ് ഇട്ടത്. ഇത് അടിയന്തരമായി നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. നോട്ടീസിനോട് മൂവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

“അമിത് മാളവ്യ, ദിഗ്‌വിജയ്  സിങ്, സ്വരാ ഭാസ്‌കർ എന്നിവരിൽ നിന്ന് തൃപ്‌തികരമായ മറുപടി തേടിയിട്ടുണ്ട്. മൂവരും അവരുടെ പോസ്‌റ്റുകൾ നീക്കം ചെയ്യണം. ഭാവിയിൽ ഇത്തരം നടപടികൾ ചെയ്യാതിരിക്കണം,”- ദേശീയ വനിതാ കമ്മീഷൻ നോട്ടീസിൽ പറഞ്ഞു.

Must Read:  എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE