കൊച്ചി: സിനിമാ ഗായകരുടെ സംഘടനയായ സമയിൽ നിന്ന് (സിംഗേഴ്‌സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്) രാജിവെച്ചു ഗായകൻ സൂരജ് സന്തോഷ്. തനിക്കെതിരായ സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ലെന്ന് വ്യക്‌തമാക്കിയാണ് രാജി.
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനവുമായി ബന്ധപ്പെട്ടു ഗായിക കെഎസ് ചിത്ര നടത്തിയ പ്രസ്‌താവനയെ സൂരജ് വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വലിയ തോതിലുള്ള സൈബർ ആക്രമണം സൂരജിന് നേരെയുണ്ടായത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്ന ചിത്രയുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഈ വാക്കുകളെയാണ് സൂരജ് വിമർശിച്ചത്.
ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നായിരുന്നു സൂരജിന്റെ പ്രതികരണം. വസ്‌തുത സൗകര്യപൂർവം മറക്കുന്നുവെന്നും എത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പ്രതികരണം.
തനിക്കെതിരെ ഇപ്പോൾ നടക്കുന്നത് സംഘടിത സൈബർ ആക്രമണമാണ്. ഇതിന് മുൻപും ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും സാമൂഹിക മാദ്ധ്യമത്തിലൂടെ സൂരജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്‌തമാക്കിയ സൂരജ്, താൻ തളരില്ലെന്നും തളർത്താൻ പറ്റില്ലെന്നും പറഞ്ഞിരുന്നു.
Most Read| ‘സർക്കാർ വസതി ഒഴിയണം, അല്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരും; മഹുവയ്‌ക്ക് നോട്ടീസ്