ലഖ്‌നൗ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യക്ക് ‘ക്‌ളാസെടുക്കാൻ’ ശ്രമിച്ച പാകിസ്‌ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്ക് മറുപടിയുമായി എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. അയൽ രാജ്യങ്ങൾ സ്വന്തം കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു ഒവൈസി.
മലാലയെ സംരക്ഷിക്കാൻ കഴിയാത്ത രാജ്യം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാൻ നിൽക്കരുതെന്ന് ഒവൈസി പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പാകിസ്‌ഥാൻ ഇന്ത്യക്ക് ക്‌ളാസെടുക്കാൻ നിൽക്കരുത്. മലാലക്ക് അവിടെവച്ചാണ് വെടിയേറ്റത്. സ്വന്തം രാജ്യത്തെ പെൺകുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ട അവർ ഇപ്പോൾ ഇന്ത്യക്ക് ക്‌ളാസെടുക്കുകയാണ്,”- ഒവൈസി പറഞ്ഞു.
Listen into @asadowaisi tearing into #Pakistan Imran Khan govt’s hypocrisy lecturing India on #Hijabrow in Karnataka
“‘’हमारा घर का मसला -टांग मत अड़ाओ, ज़ख़्मी हो जाओगे ‘’ #HijabisOurRight #KarnatakaHijabRow pic.twitter.com/KEyof23fed— Milan Sharma (@Milan_reports) February 9, 2022
മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ അവരുടെ മനുഷ്യാവകാശങ്ങൾ ഇന്ത്യ ലംഘിക്കുകയാണെന്ന് പാകിസ്‌ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി പറഞ്ഞതിന് പിന്നാലെയാണ് ഒവൈസിയുടെ പരാമർശം. കർണാടക ഹിജാബ് വിവാദം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും മറ്റുള്ളവർ ഇടപെടേണ്ടതില്ലെന്നും ഒവൈസി പറഞ്ഞു. പാകിസ്‌ഥാനിലെ ജനങ്ങൾ തങ്ങളുടെ ആഭ്യന്തര സംഘട്ടനങ്ങളെക്കുറിച്ച് ആശങ്കപ്പെടണം, ഞങ്ങളുടെ വിഷയങ്ങളിൽ ഇടപെടേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. ഈ മൗലികാവകാശം നിഷേധിക്കുന്നതും ഹിജാബ് ധരിച്ചതിന്റെ പേരിൽ അവരെ ഭയപ്പെടുത്തുന്നതും തികച്ചും അടിച്ചമർത്തലാണ്. ഇത് മുസ്‌ലിംകളെ ന്യൂനപക്ഷമായി കാണിക്കാനുള്ള ഇന്ത്യൻ ഭരണകൂട പദ്ധതിയുടെ ഭാഗമാണെന്ന് ലോകം തിരിച്ചറിയണം,”- ഷാ മഹ്‌മൂദ് ഖുറേഷി ട്വീറ്റിൽ പറഞ്ഞു.
Depriving Muslim girls of an education is a grave violation of fundamental human rights. To deny anyone this fundamental right & terrorise them for wearing a hijab is absolutely oppressive. World must realise this is part of Indian state plan of ghettoisation of Muslims.
— Shah Mahmood Qureshi (@SMQureshiPTI) February 9, 2022
Most Read: കെ സ്വിഫ്റ്റ്; സർക്കാരിന് പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി