ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷം; ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്

By News Desk, Malabar News
Wild elephant-kannur
Ajwa Travels

ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പാലപ്പുഴ – ഓടൻതോട് റോഡിൽ ബൈക്ക് യാത്രക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്. ബൈക്ക് ആന തകർത്തു. ഒന്നാം ബ്‌ളോക്കിലെ കള്ള് ചെത്ത് തൊഴിലാളി ബിനോയിക്കു നേരേയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ 7ന് ജോലിക്കു എത്തുമ്പോൾ എക്കണ്ടി കയറ്റത്തിൽവെച്ച് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടിയതിനാൽ ബിനോയ് രക്ഷപെട്ടു.

ഫാമിൽ ഏറെ കാലമായി ഭീതി പരത്തുന്ന മോഴയാനയാണ് ആക്രമിച്ചത്. 3 ആഴ്‌ച മുൻപ് ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയ ആനകളെല്ലാം തിരിച്ചുവന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. ഒരാഴ്‌ചയായി ആക്രമണം കൂടുതലാണ്. കായ്‌ഫലമുള്ള 98 തെങ്ങുകളാണ് ആനകൾ തകർത്തത്. പകൽ പോലും ആക്രമണം ഉണ്ടായതോടെ ജീവനക്കാരും തൊഴിലാളികളും പുനരധിവാസ മേഖലയിലെ ആദിവാസി കുടുംബങ്ങളും ഭീതിയുടെ നിഴലിലായി. 60ഓളം ആനകൾ ഫാമിൽ തമ്പടിച്ചതായി ഫാം ജീവനക്കാരും പ്രദേശവാസികളും പറഞ്ഞു.

Also Read: മുല്ലപ്പെരിയാർ അണക്കെട്ട്; മൂന്ന് സ്‌പിൽവേ ഷട്ടറുകൾ അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE