രാമക്ഷേത്ര നിർമാണത്തിന് 300 കോടി ബജറ്റിൽ അനുവദിച്ച് യോഗി സർക്കാർ

By Staff Reporter, Malabar News
lakhimpur-kheri-protest
Ajwa Travels

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി സംസ്‌ഥാന ബജറ്റിൽ 300 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. യോഗി സർക്കാരിന്റെ അവസാന ബജറ്റിലാണ് രാമക്ഷേത്ര നിർമാണത്തിന് പ്രത്യേകമായി തുക വകയിരുത്തിയത്. രാമക്ഷേത്ര നിർമാണത്തിനും അയോധ്യയിലേക്കുള്ള പ്രവേശന റോഡിനുമായി 300 കോടി അനുവദിച്ചതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി സുരേഷ് കുമാർ ഖന്ന പറഞ്ഞു.

അയോധ്യയിലെ ടൂറിസം മേഖലയിലെ സൗന്ദര്യ വൽക്കരണത്തിനും വികസനത്തിനുമായി 100 കോടി രൂപ വേറെയും വകയിരുത്തിയിട്ടുണ്ട്. വാരണാസിയിലെ ടൂറിസം മേഖലയുടെ വികസനത്തിനായി 100 കോടി രൂപയും ചിത്രകൂടിലെ വിവിധ ടൂറിസം വികസന പദ്ധതികൾക്കായി 20 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

2020-2021 സാമ്പത്തിക വർഷത്തേക്ക് 5.5 ലക്ഷം കോടി രൂപയുടെ അടങ്കൽ ബജറ്റാണ് യോഗി സർക്കാർ അവതരിപ്പിച്ചത്. ഉത്തർപ്രദേശിൽ ഇതുവരെ അവതരിപ്പിച്ച ഏറ്റവും വലിയ ബജറ്റ് കൂടിയാണിത്. കടലാസ് രഹിത ബജറ്റാണ് ഇക്കുറി സർക്കാർ അവതരിപ്പിച്ചത്.

രാമക്ഷേത്ര നിർമാണത്തിന്റെ പേരിൽ രാജ്യത്ത് പലയിടത്തും വ്യാപകമായ ധനസമാഹരണം ബിജെപി അടക്കമുള്ള പാർട്ടികൾ നടത്തുന്നുണ്ട്. നേരത്തെ യുപിയിൽ സർക്കാർ ഉദ്യോഗസ്‌ഥരിൽ നിന്ന് ഒരു ദിവസത്തെ വേതനം നിർബന്ധിച്ച് പിരിക്കുന്നതായി പരാതി ഉയർന്നിരുന്നു.

Read Also: ‘രാമക്ഷേത്രത്തിനായി ധനം സമാഹരിക്കുന്നതിന് പകരം ഇന്ധനവില കുറക്കൂ’; കേന്ദ്രത്തിനെതിരെ ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE