റിയാദ്: ഉംറ സീസണിൽ ഇത്തവണ മദീനയിൽ എത്തിയത് 1.5 മില്യൺ തീർഥാടകർ. 1,542,960 തീർഥാടകരാണ് മദീനയിലെത്തിയത്. ഇതിൽ 2,42,580 പേർ ഇപ്പോഴും പ്രാർഥനയുമായി മദീനയിൽ തുടരുകയാണ്. ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
ഇറാഖിൽ നിന്നുള്ള തീർഥാടകരാണ് ഇത്തവണ ഏറ്റവും കൂടുതൽ മദീനയിൽ എത്തിയത്. 3,01,3815 പേരാണ് ഇറാഖിൽ നിന്നും എത്തിയത്. കൂടാതെ പട്ടികയിൽ 2,01,003 തീർഥാടകരുമായി പാകിസ്‌ഥാൻ പിന്നിലുണ്ട്. ഇന്തോനേഷ്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നും ഇത്തവണ കൂടുതൽ തീർഥാടകർ മദീനയിലെത്തിയിട്ടുണ്ട്. ഉംറ ആപ്പ് വഴി ഈ വര്‍ഷത്തെ റംസാനില്‍ മദീന പളളി സന്ദർശിക്കുന്നതിന് 66,94,998 പേർക്ക് അനുമതി നൽകിയതായും ഹജജ് ഉംറ മന്ത്രാലയം വ്യക്‌തമാക്കി.
Read also: ‘അസാനി’ ആന്ധ്രാതീരത്തേക്ക്; വിമാനങ്ങൾ റദ്ദാക്കി- കേരളത്തിൽ അടക്കം മഴ കനക്കും